ആബേലച്ചന്‍ നല്ലവനാകുന്ന വിധം

ഒടുവില്‍ താനൊരു നല്ല മനുഷ്യനാവുക തന്നെ ചെയ്യുമെന്ന് ഒരു നെടുവീര്‍പ്പോടെ തീരുമാ നിച്ച് ഉറപ്പിച്ചതായിരുന്നു അന്നും ഫാദര്‍ ആബേല്‍.
ആസ്മയുടെ കുറുകല്‍ ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ നെഞ്ചത്തമര്‍ത്തിപ്പിടിച്ചുകൊണ്ട് വെറുതെ പുറത്തിറങ്ങിയതാണ് അദ്ദേഹം.
യാക്കോബ് വൈകിയേ വരികയൊള്ളല്ലോ. മണി പത്തുകഴിഞ്ഞു. കിടക്കുംമുന്‍പ് പള്ളിമേട യുടേയും കുശിനിയുടേയും വാതില്‍ അടയ്ക്കാന്‍ മറന്നിട്ടുണ്ടോ എന്നൊന്നു നോക്കുക.
യാക്കോബുണ്ടെങ്കില്‍ ഒന്നും വേണ്ട. അതൊക്കെ അവന്റെ ജോലിയാണ്.
കയ്യില്‍ നാലുസെല്ലിന്റെ ടോര്‍ച്ചുണ്ടായിരുന്നെങ്കിലും ഫാദര്‍ ആബേല്‍ അതു തെളിച്ചിരുന്നി ല്ല.
നിലാവില്ല. എന്നാല്‍ അത്ര ഇരുട്ടുണ്ടെന്നും ഫാദറിനു തോന്നിയില്ല. കുശിനിയുടെ വരാന്തയില്‍ നിന്ന് സത്യത്തില്‍ സെമിത്തേരിയി ലേക്ക് നോക്കിയത് മിന്നാമിനുങ്ങുകളെ കണ്ടിട്ടാണ്.
അവിടെ അവയുടെ ഉത്സവമായിരുന്നു. നല്ല ഇരുട്ടില്‍ അതൊരു കാഴ്ച തന്നെയാണ്. അത് നോക്കി ഫാദര്‍ ആബേല്‍ തെല്ലൊന്ന് നിന്നുപോയി. പിന്നെ എപ്പോഴൊ തന്റെ ടോര്‍ച്ച് നീട്ടിത്തെളിച്ച്, സെമിത്തേരിയിലേക്ക് ഫാദര്‍ ആബേല്‍ വെളിച്ചത്തിന്റെ ഒരു വാളുവീശി.
ഫാദര്‍ ആബേലിന് തനിക്ക് ഉടനെയൊന്നും ഒരു നല്ല മനുഷ്യനാകാന്‍ കഴിയില്ലെന്ന് അങ്ങനെയാണ് പിന്നെയും ബോദ്ധ്യപ്പെട്ടത്.
അല്ലെങ്കില്‍, ഇവിടെ എറണാകുളത്തുനിന്നും കൊല്ലത്തുള്ള ഫ്രാന്‍സിസ് അച്ചനെ കാ ണാന്‍ വൈകിട്ടു പുറപ്പെട്ട യാക്കോബിന്റെ മുഖത്തുവീഴണോ, ആബേലച്ചന്റെ വെളിച്ച ത്തിന്റെ വാള്?
യാക്കോബില്‍ നിന്നും അനായാസം തെന്നിമാറിയ കൂര്‍ത്തവാള് ഉറക്ക ച്ചടവുള്ള അവളുടെ കണ്ണുകളിലേക്ക് തുളച്ചുകയറണോ? പിന്നെ അവിടെ നിന്നും താഴോട്ടിറങ്ങി വരണ്ടുണങ്ങിയ മുലകളില്‍ ഒരു ചുവന്ന വൃണം പോലെ തിണര്‍ ത്തുകിടക്കണോ? വല്ലാത്തൊരു കുസൃതി യോടെ അത് പിന്നെയും…
യാക്കോബും പെണ്ണും ഒരു കുരിശിനു പിന്നില്‍ മറഞ്ഞു. ടോര്‍ച്ച് കെടുത്തി ഫാദര്‍ ആബേല്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. സെമിത്തേരിയിലാകട്ടെ അപ്പോഴും മിന്നാമിനുങ്ങു കളുടെ ….
മകരത്തിലെ ഒരു തണുത്ത രാത്രിയിലാണ് വികാരിമുറിയുടെ വാതിലില്‍ വന്ന് യാക്കോബ് മുട്ടി വിളിച്ചതെന്ന് ഫാദര്‍ ഓര്‍ത്തു. പാളി പോയ ഒരു ജനാല യില്‍ക്കൂടി വാള്‍ത്തലപോലെ പാളി വീശുന്ന കാറ്റും രാത്രിവണ്ടികളുടെ കൂര്‍ത്ത വെളിച്ചങ്ങളും ഫാദര്‍ ആബേലിന്റെ ഉറക്കം കെടു ത്തിക്കളഞ്ഞിരുന്നു. അദ്ദേഹ ത്തിന്റെ നെഞ്ചിന്‍കൂടിനുള്ളില്‍ കഫത്തിന്റെ കുറുകലും നില യ്ക്കാത്ത ഒരുതരം ചുമയും ഒത്തിരി ശക്തിപ്രാപിച്ചിരുന്നു.
നാളെത്തന്നെ ഒരു പത്രക്കടലാസ് ഉപയോഗിച്ച് ജനല്‍പ്പഴുതടയ്ക്കണ മെന്ന് ഫാദര്‍ തീര്‍ച്ച പ്പെടുത്തി. ഇന്നു വയ്യ. ഫാദര്‍ ആബേല്‍ പുതപ്പിനടിയില്‍ കണ്ണുകള്‍ ഇറുകെപൂട്ടി കിടുകിടു ത്തങ്ങനെ..
അപ്പോഴാണ് യാക്കോബ് ഒരൗചിത്യവുമില്ലാതെ….
വാതില്‍ തുറന്നതും മകരമഞ്ഞും യാക്കോബും ഒപ്പം മുറിയിലേക്ക് അടിച്ചുകയറി. വാതിലടച്ചു തഴുതിട്ടത് യാക്കോബാണ്.
അടിയിളക്കുന്ന ഒരു ചുമയില്‍ ഫാദര്‍ ആബേല്‍ നിലയുറക്കാതെ കട്ടിലിലിരുന്നു. ചുമയുടെ കടു ത്ത കമ്പനങ്ങള്‍ ശിഥിലമാക്കിയ കാഴ്ചയുടെ പെരുക്കങ്ങള്‍ കൂട്ടിപ്പെറുക്കിയെടുത്ത് ഫാദര്‍ യാക്കോബിനെ അളന്നു.
മകരമഞ്ഞിന് വിധേയപ്പെടാത്ത എണ്ണപറ്റാത്ത പാറിയ മുടി.
ചെമന്നു ചെറുതായ കണ്ണുകള്‍.
എഴുന്ന് നില്‍ക്കുന്ന ഒരുതരം മീശ.
വക്രിച്ച് ക്രൂരമായി കറുത്ത ചുണ്ടുകള്‍.
കൈകള്‍ ഇറക്കിയിട്ട കുപ്പായം.
ഫാദര്‍ ആബേലിന് ഭയം തോന്നിയതേയില്ല. വര്‍ദ്ധിച്ചുവന്ന വന്ന അസ ഹിഷ്ണുതയും ദേഷ്യ വുമാകട്ടെ നീണ്ടവസാനിക്കാത്ത ചുമയില്‍ പ്രകടിപ്പിക്കാനുമായില്ല.
പക്ഷെ, അത് നന്നായി.
കൃത്യസമയത്താണ് അദ്ദേഹം യൂഗോവിന്റെ ആ മെത്രാനെ പറ്റി ഓര്‍ത്തത്-ബിയാണ്ട് റവന്യു മിറിയേല്‍.
അതുകൊണ്ടുതന്നെ,യാക്കോബിന്റെ മുഖത്തെ അവശത ഫാദര്‍ അടുത്തനിമിഷം തിരിച്ചറി ഞ്ഞു. അവനു നല്ല വിശപ്പുണ്ടാകുമെന്ന് ഫാദര്‍ ഉറപ്പിച്ചു.
ഒരു വെള്ളിക്കുരിശോ, മെഴുകുതിരിക്കാലോ കൊണ്ട് അവന്‍ അവിടംവിട്ടു പോകുമെന്ന് അദ്ദേ ഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. എന്നിട്ടും…
'എന്നാ ഒര് തണുപ്പ്' എന്നും പറഞ്ഞ് വന്ന അന്നുതന്നെ യാക്കോബ് പാളി പോയ ജനാലയില്‍ കടലാസൊട്ടിച്ചു.
ഫാദര്‍ ആബേല്‍ മെല്ലെ എഴുന്നേറ്റ് സ്റ്റൗവിന്റെ തിരി നീട്ടി. അത് കത്തിച്ചതും കാപ്പിയിട്ടതും യാക്കോബാണ്. യാക്കോബ് പിന്നെ പോയതേയില്ല. ആബേലച്ചന്റെ കുശിനിക്കാരനായി.
ആ കുശിനിക്കാരന്‍ യാക്കോബിനെയാണ് ഇന്ന് വൈകിട്ട് ഫാദര്‍ ആബേല്‍, ഫ്രാന്‍സിസ ച്ചനടുത്തേക്ക് വിട്ടത്.
ആ യാക്കോബിനെ തന്നെയാണിന്ന് പള്ളിസെമിത്തേരിയില്‍….
അതും ഒരു ….
മുറിയിലെത്തുമ്പോഴേക്കും ഫാദര്‍ ആബേല്‍ ആകെ കിതച്ചു പോയിരുന്നു. നെഞ്ചില്‍ കാട്ടുപൂച്ച കളുടെ കടിപിടി.
ഫാദര്‍ ആബേല്‍ ഇനി ഓര്‍ക്കുന്നത് ക്ലാരയെയാണ്.
ക്ളാര.
ഇരുപതുവയസ്.
നല്ല പ്രായത്തിന്റെ തുടിപ്പ്.
ആ ഇടയ്ക്ക് ഫാദര്‍ അവിടെ വികാരിയായി വന്നതേയൊള്ളു. അച്ചനു പ്രായം ഒരിരുപത്തി യഞ്ച്… ഇരുപത്തിയാറ്…
അന്നത്തെ കുശിനിക്കാരന്‍ കറിയാച്ചന്റെ മകളാണ് അവള്‍ – ക്‌ളാര.
അപ്പച്ചനെ സഹായിക്കുന്ന ക്ലാര.
വികാരിമുറിയുടെ ചുറ്റും വിഷവിത്തുവിതച്ച് അവളങ്ങനെ…
അവള്‍ അപ്പച്ചനെ സഹായിക്കുന്നതേ ഉണ്ടായിരുന്നൊള്ളു.
ഫാദര്‍ ആബേലെന്തു ചെയ്യും?
വേദപുസ്തകം മലര്‍ക്കെ തുറന്ന്, അതിലേക്ക് തന്റെ കണ്ണും മനസ്സും ശ്വാസംമുട്ടും മട്ടില്‍ ക്രൂര മായ് മുക്കിപ്പിടിക്കുന്നു അദ്ദേഹം.
അങ്ങനെയിരിക്കെയാണ് അരവിന്ദന്‍ വരുന്നത്.
ഡിഗ്രിക്ലാസിലെ സഹപാഠി.
പക്ഷെ അപകടമാണ്.
അടിയന്തിരാവസ്ഥക്കാലം – അരവിന്ദനോ കമ്മ്യൂണിസ്റ്റും.
അരവിന്ദന്റെ കൗശലപൂര്‍വ്വമുള്ള കണ്ടെത്തലായിരുന്നു ആബേലിന്റെ പള്ളിമേട. പോലീ സ് വിസിലും ബൂട്ട്‌സും പതിയാത്തിടം. ആര്‍ക്കും സംശയമേ തോന്നില്ല.
ഫാദര്‍ ആബേല്‍ അവനെ എങ്ങനെ കയ്യൊഴിയും?. അവനൊരു കമ്മ്യൂണി സ്റ്റാണെങ്കിലും….
അവനവിടെ അഭയം കിട്ടി.
അരവിന്ദന്‍ ജോണച്ചനായി അവിടെ പാര്‍ത്തത് രണ്ടു മുഴുവന്‍ മാസങ്ങളുമാണ്.
അന്നിതു പോലൊരു രാത്രി.
കുശിനിയുടെ വരാന്തയില്‍… അരവിന്ദന്റെ കറുത്തു മെലിഞ്ഞ കാലു കളും… ക്ളാരയുടെ വെളുത്തു തുടുത്ത കാലുകളും.
അത്രയേ ഫാദര്‍ ആബേല്‍ കണ്ടൊള്ളു.
അന്നു രാത്രി എപ്പോഴോ ആബേലച്ചനോട് ഒരു വാക്കു മിണ്ടാതെ അരവിന്ദന്‍ പോയി.
പിറ്റേന്ന്, പഴകിയ കുമ്പസാരക്കൂടിന് അപ്പുറത്തുനിന്ന് ക്ലാര വെറുതെ കരയുക മാത്രം ചെയ്തു. ഫാദര്‍ ആബേലാകട്ടെ, കണ്ണുകളിറുക്കിയടച്ച് ക്ളാര യുടെ വെളുത്തുതുടുത്ത കാലു കള്‍ക്ക് മേലുള്ള നഗ്നത സങ്കല്പ്പിക്കുവാന്‍ യത്‌നി ക്കുകയും.
ക്ളാരയ്ക്കും ഇപ്പോള്‍ നന്നായി പ്രായം ചെന്നിരിക്കുമെന്ന് ആബേലച്ചന്‍ വെറുതെ ഓര്‍ത്തു.
തന്റെ നരച്ചു പഞ്ഞി പോലായ താടിയില്‍ തടവിക്കൊണ്ട് ആബേലച്ചന്‍ പകുതിമാത്രം തുറന്ന വാതില്‍പ്പാളിയിലൂടെ പുറത്തേക്കുനോക്കി.
ആകാശത്ത് നക്ഷത്രങ്ങള്‍ ഉദിച്ചു തുടങ്ങുന്നത് ഫാദര്‍ ആബേല്‍ കണ്ടു.
പിന്നെയവ ഒന്നൊന്നായി പെയ്തിറങ്ങുന്നത്.
നക്ഷത്രങ്ങള്‍ മിന്നാമിനുങ്ങുകളായി സെമിത്തേരിയില്‍ പൊട്ടി വീഴുന്നു. അവയാകെ ഒരാഘോ ഷത്തിമര്‍പ്പോടെ ആബേലച്ചന്റെ മുറിയിലേയ്ക്കു വരികയാണ്, ഇനി.
ആകപ്പാടെ ഒരു വല്ലായ്മയോടെ യാക്കോബ് വരുമ്പോള്‍ വികാരി മുറിയില്‍ മിന്നാമിനുങ്ങുക ളുടെ മഹോത്സവം കണ്ടവന്‍ അന്തംവിടുമെന്ന് ഫാദര്‍ ആബേല്‍ ഓര്‍ത്തു. അവന്‍ പരിസരം മറന്ന് അലറി വിളിക്കും. ഓടിച്ചെന്ന് കൂട്ടമണി മുഴക്കും.
ഇടവകയാകെ ഇളകിമറിഞ്ഞിങ്ങുപോരും.
അവര്‍ ഓരോരുത്തരും പരസ്പരം പറയും.
ആബേലച്ചന്‍ എത്ര നല്ല…
സൈകതം പ്രസിദ്ധീകരിച്ച “ആകാശത്തേക്കുള്ള ദൂരം” എന്നാ കഥാസമാഹാരത്തില്‍ നിന്നും..
Nice rendering… Thank You
ivitippo aara sasi ayathu
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മാനുവല്‍, രതീഷ് ഗോപിനാഥ മേനോന്‍, മനോജ്, മൈന, സജി മാനുവല്‍….എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി
നല്ല അര്‍ത്ഥത്തിലോ, മോശം അര്‍ത്ഥത്തിലോ
പിറ്റേന്ന്, പഴകിയ കുമ്പസാരക്കൂടിന് അപ്പുറത്തുനിന്ന് ക്ലാര വെറുതെ കരയുക മാത്രം ചെയ്തു. ഫാദര്‍ ആബേലാകട്ടെ, കണ്ണുകളിറുക്കിയടച്ച് ക്ളാര യുടെ വെളുത്തുതുടുത്ത കാലു കള്‍ക്ക് മേലുള്ള നഗ്നത സങ്കല്പ്പിക്കുവാന്‍ യത്‌നി ക്കുകയും.
കഥാകൃത്തിന് ഒരു വല്ലാത്ത മുൻ വിധി ഉണ്ടെന്ന് ഇത്തരം വരികൾ തോന്നിപ്പിക്കുന്നു. ഒരു പക്ഷെ ചില സംഭവങ്ങൾ മാത്രമോ അല്ലെങ്കിൽ മനപൂർവ്വമോ ആകാം.
പറച്ചിൽ രീതി നന്ന്.
It is different
ആബേലച്ചൻ വളരെ നല്ലവനാണെന്ന് ഉറക്കെ പറയുന്നു ഈ കഥ. ഇന്നത്തെ പരിത സ്ഥിതി വച്ച് നോക്കിയാൽ കഥാപാത്രം വില്ലനായി മാറിയേനെ. പക്ഷെ പലപ്പോഴും വായനക്കാരനെ സംശയാലുവാക്കുന്നു. വായിച്ച് കഴിയുമ്പോഴും അച്ചനെക്കുറിച്ച് സംശയം നിഴലിക്കുകയാണ്. ഇനി കഥാകൃത്ത് അത് തന്നെയാണു ഉദ്ദേശിച്ചതെങ്കിൽ കഥയിൽ നന്മ അല്ല ഉദ്ദേശിച്ചത് എങ്കിൽ അത് അൽപ്പം കൂടി വ്യക്തമാക്കാമായിരുന്നു.
തീർത്തും വ്യത്യസ്തം.
വല്ലാത്ത കഥ.
[…] ആബേലച്ചന്‍ നല്ലവനാകുന്ന വിധം […]